Sunday, November 3, 2013

ശ്വേത മേനോന്റെ ലീലകൾക്ക്‌ മുന്നിൽ അക്‌സ മോളെ ജനം മറന്നു

swetha menon 1
അക്‌സയെന്ന നാലുവയസുകാരിയെ പീഡിപ്പിച്ചശേഷം കുട്ടിയുടെ മാതാവിന്റെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് കൊലചെയ്തപ്പോള്‍ ഇല്ലാത്തത്ര പ്രതിഷേധവും അമര്‍ഷവുമാണ് ശ്വേതവിവാദത്തില്‍ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ഏറ്റെടുത്തിരിക്കുന്നത്. പിഞ്ചുകുഞ്ഞിനുവേണ്ടി രംഗത്തുവരാത്ത സദാചാരവാദികളാണ് രതിവേഷങ്ങളിലൂടെ സജീവമായ ശ്വേതക്കുനേരെ ഉണ്ടായി എന്ന് പറയപ്പെടുന്ന അപമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

രതിനിര്‍വേദം എന്നചിത്രത്തിലൂടെ യുവാക്കളെ വഴിതെറ്റിക്കുകയും മുതിര്‍ന്ന സ്ത്രീകളെയടക്കം രതിക്രീഡകള്‍ക്ക് പേരിപ്പിക്കുകയും ചെയ്ത നടിയാണ് ശ്വേതാമേനോന്‍. രതിനിര്‍വേദത്തിലൂടെയും കളിമണ്ണിലൂടെയും അശ്ലീലതയും നഗ്നതയും കാണിച്ച് പ്രശസ്തിയും ധനവും നേടിയ ശ്വേതയുടെ മാനസിക ചിന്താഗതി വിചിത്രമാണ്. ശ്വേത പറഞ്ഞപോലെ താന്‍ പലതവണ കുറിപ്പിനോട് എതിര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്‌തെന്ന രീതിയിലുള്ള ഒരു വീഡിയോ ദൃശ്യംപോലും ഇതുവരെ പുറത്തുവന്നിട്ടില്ല. മൂന്നരക്കോടി ജനങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍കൂടി കാണുന്ന വന്‍സദസില്‍വച്ച് ഇതുപോലൊരു കര്‍മം നടത്തിയാല്‍ അതുലോകം മുഴുവന്‍ കാണുമെന്നുള്ള ബോധം ഇല്ലാത്തവനാണോ പീതാംബരക്കുറുപ്പ്? സമൂഹത്തിനുവേണ്ടി വിവാഹ ജീവിതംപോലും മാറ്റിവച്ച് രാഷ്ട്രീയ ഭീഷ്മാചാര്യരെപ്പോലെ ജീവിക്കുന്ന ആ സാധു മനുഷ്യനെ അപമാനിച്ച ഒരു സിനിമാ അഴിഞ്ഞാടിയെ അനുകൂലിക്കുന്നവര്‍ക്ക് ഏത് ഭാഷയില്‍ മറുപടി നല്‍കുമെന്ന് ആലോചിക്കുകയാണ് ഞാന്‍.

ശ്വേതയുടെ ശരീരദര്‍ശനത്തിനുവേണ്ടിയാണ് പലരും വേദിക്ക് സമീപം തടിച്ചുകൂടിയത്. വേദിയില്‍വച്ച് ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നവരുടെ പക്കല്‍നിന്നും ശ്വേതയെ സംരക്ഷിച്ച തെറ്റ് മാത്രമാണ് യഥാര്‍ത്ഥത്തില്‍ പീതാംബര കുറിപ്പ് എം പി ചെയ്തത്. ശല്യംസഹിക്കവയ്യാതെ വേദി വിടാന്‍ തുനിഞ്ഞ ശ്വേതയുടെ കൈയ്യില്‍പിടിച്ച് അഞ്ചുനിമിഷംകൂടി നില്‍ക്കൂവെന്ന് പറഞ്ഞ ഒരാളെ പീഡനക്കാരനായി ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സമൂഹത്തില്‍ അച്ഛന്‍ തോണ്ടി, അമ്മാവന്‍ പിടിച്ചു എന്നൊക്കെ പറഞ്ഞ് നല്ലപിള്ള ചമയുന്ന കൂറേ സ്ത്രീകളെക്കാള്‍ കഷ്ടമായി ശ്വേതയുടെ ഈ വിവാദം. പീതാംബരക്കുറുപ്പിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അസൂയപൂണ്ട ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വേണ്ടിയാണോ ശ്വേതയുടെ ഈ പുതിയ അഭിനയമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ശ്വേതയുടെ വാക്കുകള്‍ക്ക് മാധ്യമങ്ങള്‍ ഇത്രയും പ്രാധാന്യംകൊടുക്കുന്നത് അവര്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രം. ശ്വേതക്ക് പിന്നാലെ പായുന്നവര്‍ 'വെറുതെ ഒരു ഭാര്യ' എന്ന ടെലിവിഷന്‍ പരിപാടിയുടെ രംഗങ്ങള്‍ കണ്ട് നോക്കു. ചെറുപ്പക്കാരായ പല ഭര്‍ത്താക്കന്മാരേയും ഇവര്‍ കെട്ടിപ്പിടിക്കുന്നത് അവരുടെ ഭാര്യമാരുടെ മുന്നില്‍വച്ചാണ്. എന്റെ ഒരു അടുത്ത സുഹൃത്തിനെയും അദ്ദേഹത്തിന്റെ അനുവാദമില്ലാതെ എന്റെ മുന്നില്‍വെച്ച് ഇവര്‍ കെട്ടിപിടിച്ചിരുന്നു. എന്നാല്‍ പീതാംബരകുറുപ്പും കൊല്ലം ജില്ലാകലക്ടറും നരച്ച വയസന്‍മാരായതുകൊണ്ടാകാം ഇവര്‍ക്ക് അവരെ പിടിക്കാത്തത്.

സ്വന്തം മാനത്തിന് പോലും ഒരു വിലയും കല്‍പ്പിക്കതെ സിനിമയില്‍ അഴിഞ്ഞാടി നടക്കുന്ന ഒരുനടിയെ പിന്തുണക്കാന്‍ നേതാക്കളെല്ലാം മത്സരിക്കുകയാണ്. പീഡന കഥകള്‍ കേട്ടാല്‍ കുറ്റിയും പറിച്ച് പാഞ്ഞുവരുന്ന പ്രതിപക്ഷ നേതാവിന് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അവകാശമില്ല, ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ വി എസ് എടുത്ത നിലപാട് കേരളം കണ്ടതാണ്. ആപത്തില്‍ സഹപ്രവര്‍ത്തകരേയും സഹജീവികളെയും സഹായിക്കാത്ത കോണ്‍ഗ്രസുകാരുടെ ജാത്യാലുള്ള സ്വഭാവമാണ് ഈ വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും കാണിച്ചിരിക്കുന്നത്.

പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ശ്വേതക്ക് അപമാനം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം അറിവുള്ളവര്‍ പഠിപ്പിച്ചു കൊടുക്കണം. പിതാവിന്റെ മഹത്വം അറിഞ്ഞവര്‍ക്കേ പ്രായമായേറിയ പുരുഷന്‍മാരെ പിതാവിനെപോലെ കാണാന്‍ സാധിക്കുകയുള്ളൂ. ഒരു സ്ത്രീ പറയുന്ന എന്തും കണ്ണും പൂട്ടി വിശ്വസിക്കുന്ന രീതി തുടര്‍ന്നാല്‍ നേതാക്കളടക്കം പലരുടേയും കസേര കാണില്ലെന്ന് ഓര്‍ക്കുക. ശ്വേതയുടെ മാദകത്വം ആസ്വദിക്കുന്ന സുഖം പീതാംബര കുറുപ്പിനെ പിന്തുണച്ചാല്‍ ലഭിക്കില്ലെന്നത് കൊണ്ടാകാം കുറുപ്പിനെ പിന്തുണക്കാന്‍ ആരും മുന്നോട്ടു വരാത്തത്.

No comments:

Post a Comment