Monday, November 28, 2011

മുല്ലപെരിയരിന് വെളിച്ചമേകാന്‍ വിദേശികളും

PRESS RELEASE

ആലപ്പുഴ : മുല്ലപെരിയാര്‍ വിഷയത്തിന് തിരികൊളുത്തിയ തോക്ക് സ്വാമി ഒടുവില്‍ രംഗത്ത്. 2006ല്‍ സുര്യ ടിവിയിലെ അനില്‍ നമ്പ്യാരോടാണ് ആദ്യമായി മുല്ലപെരിയാറില്‍ വിള്ളല്‍ ഉണ്ടെന്നും ഡാം തകര്‍ന്നാല്‍ ലക്ഷകണക്കിന് ജീവന്‍ അപഹരിക്കപ്പെടുമെന്നുള്ള വാര്‍ത്ത‍ ചര്‍ച്ചാവേളയില്‍ അറിയിച്ചത്. ഇതേ വിഷയം 2007ലും ഗണേശോത്സവ പരിപാടിയുടെ ഭാഗമായി കണ്ണൂരില്‍ എത്തിയ സ്വാമിയും സംഘവും മലയാള മനോരമ ചാനലിനും നല്‍കിയിരുന്നു. അതേസമയം തോക്ക് വിവാദം ഉണ്ടായതിനു ശേഷം ഇതുപോലുള്ള ജനരക്ഷ പ്രവചങ്ങളൊന്നും സ്വാമിയുടെ ഭാഗത്ത്‌ നിന്നും കണ്ടില്ല.

ലോകത്തെ ഏറ്റവും വല്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ് ബുക്കിലെ സമൂഹത്തിനു നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കടുത്ത നെഞ്ച് വേദനയും പനിയും വകവെക്കാതെ നേതാകള്‍ക്ക് നല്ല ചിന്ത വരുവാനും മുല്ലപെരിയാറിനു വേണ്ടി ഉചിതമായ നടപടി സ്വീകരിക്കാനുമായി ആലപ്പുഴ കടല്‍ തീരത്ത് തോട്ട്സ്സ് ടുസ്ട്ടിംഗ് മെഡിറ്റെഷന്‍ സംഘടിപ്പിച്ചത്. ഭീകരവാദം പലതരത്തില്‍ നടത്താം അല്ലെങ്കില്‍ അതിന് ഒത്താശ ചെയ്തുകൊടുക്കലുമാകാം എന്തായാലും ശത്രുവിന്റെ ലക്ഷ്യം സാധുവിന്റെ മരണം മാത്രമാണ്. ഇന്ന് ലോകത്തില്‍ ജനത്തെ കൊന്നു ആനന്ദിക്കുന്ന ഒരു കൂട്ടം ഭീകര സംഘടനകള്‍ വിദേശത്തും സ്വദേശത്തും ധാരാളം ഉണ്ട്. അത്തരക്കാരെ സഹായിക്കാനാണോ ഈ വീഴ്ച ? സഹായം രണ്ടു തരത്തിലുമാവാം ഒന്ന് ഡാം പണിയാതെ ഇരുന്നാല്‍ സ്വയം ഡാം തകര്‍ന്നു ജനം തകരും അല്ലെങ്കില്‍, സുരക്ഷ യില്ലാത്ത നമ്മുടെ ഡാമിനുള്ളില്‍ ഒരു ബോമ്പ് പൊട്ടിച്ചാല്‍ മതി.


ഈ വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ തല്ലാന്‍ ഇടവരുത്തരുത് ഈശ്വരന്‍ കനിഞ്ഞു നല്‍കിയ ജലം പ്രക്രതിയുടെ വരധാനമാണ് അതില്‍ ആര്‍ക്കും അവകാശം പറയാന്‍ അധികാരമില്ല എന്നാല്‍ പോലും നമ്മുടെ സര്‍ക്കാര്‍ തമിഴ് മക്കള്‍ക്ക്‌ നല്‍കുന്ന ജലത്തിന് ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. കടും പിടുത്തം ഒന്നിനും പരിഹാരമല്ല വാശി നാശമായി തീരാതെ ജനരക്ഷക്കായി ഒന്നിക്കാന്‍ ഡോ ജയലളിത തയ്യാറാവണം. ഇരു സംസ്ഥാനങ്ങളും ഇതേ ചൊല്ലി വേര്‍പിരിയാന്‍ ഇടവരുത്തരുത്.

ജനങ്ങളെ പ്രശോബങ്ങളില്‍ ഇറക്കി വിട്ട് ഇരുക്കൂട്ടരും ശത്രുക്കളാവാതെ രാഷ്ട്രീയമായി തന്നെ ഇതിന് ഉടന്‍ പരിഹാരം കണ്ടെത്തേണ്ടതാണ്. ഒരാള്‍ക്ക് അത്യാഹിതം സംഭവിച്ചാല്‍ കേന്ദ്രത്തോട് അനുമതി വാങ്ങീട്ട് രക്തദാനം നല്‍ക്കാം എന്ന നിലപാട് ശരിയാണോ ? സാമൂഹിയ പ്രതിബന്തതയുള്ള വിഷയത്തില്‍ എല്ലാ ജനങ്ങളും രാഷ്ട്രീയവും മതവും നോക്കാതെ ഒറ്റകെട്ടായി ജനരക്ഷക്കായി അണിചേരണമെന്നും സ്വാമി കൂട്ടിചേര്‍ത്തു.



Friday, November 25, 2011

MULLAPERIYAR



This is an open letter for Honorable Chief Minister's of Tamil Nadu & Kerala



From : Swami Himaval Maheshwara Bhadraanand
Kerala
24-11-2011 : Thursday

"Beloved Tamil Nadu Chief Minister"

I always admire you as a very bold leader. Probably after Indira Gandhi , Indian history have never seen an iron lady like you. I am communicating to you through this letter with the same feeling what I have when I communicate to my mother.

Amma, do you remember a fax ( fax no : 00 : 34 ) which I had send to your office long back to caution about the kumbakonam fire mishap. But unfortunately no action was taken from government level. And the fire destroyed everything as I feared. I don't want to see anymore crises like that again, so I thought of writing this open letter.

You have lot of positive qualities at the same time you also have some negative qualities like arrogance. This arrogance has created lot of problems to the common people in the society. Beloved "Amma" arrogance will never yield any solution. Being a bold & a strong lady is good, but it should be for a good cause and not for taking away the life of people.

You have only mistaken that Kerala Government is creating fear among its people for political mileage. Leaders of our state, be it any party, are responsible for the safety of the people and they have realised that.

We need the Mullaperiyardam to be re-build at any cost. We want the matter to be sorted amicably as there is no difference between the life of a Tamilian or a keralite. We are not interested in a dispute between Tamil Nadu & Kerala. We are all Indians
and we should always respect each other and give importance for others feelings and safety. We also need your (Amma's) whole hearted support in this process of rebuilding.

Just think about the mental state of the people. Each minutes they are dying out of fear of this “Time Bomb”. Please do remember they are also our brothers & sisters.

If any crises happen all these great leader who had been discussing for days & months shall only be responsible for the loss of the life of almost 30 lakhs of people .

We hope Amma has seen the reports of the geologists about the possibilities of Earthquake in the area of Mullaperiyar dam and its after effects. We cannot afford to happen anything like that.

Water is nature’s gift for Human kind. It neither does have any party’s Flag’s colour nor different colour for different states. Our Government has already promised to supply the same quantity of water as earlier. Then what is the reason behind your objecting the building of new dam.

If you are still stubborn on your decision we keralites will be forced to fight for our right. Please don’t make us do that as we are all peace lovers.

"Beloved Kerala Chief Minister"

Please don’t delay the re-building process as it is the matter of 30 lakhs of peoples life. It is your sole responsibility to safe guard the life of these people. I have already mentioned that there is a crack in Mullaperiyar Dam in 2006 through Anil Nambiyar's interview in surya TV and given another interview to Malayala Manorama channel about the same. Since I was not as big as scientists no one seems to take any action at that time, years after the scientists said the same thing what i have already said before.

Why government is delaying for rebuilding the dam? Is there any financial crises? The estimated amount of 666 crore's required for dam rebuilding project can easily be collected from the public of Kerala itself. Central’s opinion, discussion & sanctioning fund will again delay the matter. Please don't delay the work for heaven’s sake. Dear CM this is the right time to prove what you can do for Kerala.

Note : Each person has the same responsibility about this issue so you all can post your comment as vote "YES or NO" here in this link.


Kindly share this to your friends. Hope this letter may open the eyes of the leaders.

With love and prayers
-Swami Bhadraanand

Monday, November 14, 2011

ജയഭാരതിയെ 'ബലാല്‍സംഗം' ചെയ്യുന്നു


ഇടതും............'ബലാല്‍സംഗം'............വലതും

'കേരള' മെന്ന സാങ്കല്‍പ്പിക ജയഭാരതിയെ ടി ജി രവി എന്ന കമ്മ്യൂണിസ്റ്റ് വില്ലന്മാരും ബാലന്‍ കെ നായര്‍ എന്ന കോണ്‍ഗ്രസ്സു വില്ലന്മാരും മാറി മാറി ബലാല്‍സംഗം ചെയ്യുന്നു. മറ്റു വില്ലന്മാര്‍ അവര്‍ക്ക് ഒത്താശയും ചെയ്യുന്നു. 'കേരള' മെന്ന ജയഭാരതിയെ സഹായിക്കാന്‍ ആരുമില്ലേ ഇവിടെ ?

കാണാന്‍ ചോവ്വില്ലെങ്കിലും തങ്കം പോലുള്ള മനസ്സ് ഉണ്ടാകുമെന്ന് കരുതിയാണ് അവള്‍ രവി സഖാവിനോട് അടുത്തത്. ദാ കിടക്കുന്നു...ധിം...തരികിട...തോം...എലി മടയില്‍ നിന്നും പുലി മടയില്‍ പെട്ട പോലെയായി ആ പാവത്തിന്റെ അവസ്ഥ (രതിനിര്‍വ്വേദം തോറ്റുപോകും).
ഉടുതുണി ചോദിച്ചാല്‍ ദിനേശ് ബീഡിയുടെ കവര്‍ ഊരി കൊടുക്കും. വിശക്കുന്നു എന്ന് പറഞ്ഞാല്‍ പരുപ്പ് വടയും കട്ടന്‍ ചായയും നല്‍കും. അതും അവള്‍ സഹിച്ചു. എന്നാല്‍ മനസാക്ഷിയില്ലാത്ത രവി സഖാവ് നക്ഷത്ര ഹോട്ടലിലും കുമരകം ബോട്ടുകളിലുമായി അടിച്ചു പൊളിച്ചു ആര്‍മാദിക്കുന്നു (ആഹാ ?).
വികസനം കൂടുന്നു എന്നുപറഞ്ഞു ആദര്‍ശത്തിന് ചുവപ്പ് നാട്ടി അവളെ വഞ്ചിച്ച സഖാവിനെ ഉപേക്ഷിച്ച് അവള്‍ ഇറങ്ങിയപ്പോള്‍ നടക്കാന്‍ പോലും റോഡില്ല. പകരം കുഴികളുടെ എണ്ണം ഐസക്ക് സഖാവ് എണ്ണി തിട്ടപ്പെടുത്തി വെച്ചിരിക്കുന്ന ബോര്‍ഡ് മാത്രം കണ്ടു. റോഡരികിലെ കൂരയില്ലാത്ത ബസ്‌ സ്റ്റോപ്പില്‍ എത്തി തുരുമ്പിച്ച ബസ്സില്‍ ഒരു വിദേന അവള്‍ കൂര പറ്റി (ഗോവിന്ദ ചാമിമാര്‍ അവിടെ ഇല്ലാതിരുന്നത് ഭാഗ്യം)
പൈപ്പില്‍ വെള്ളമില്ലാത്തതിനാല്‍ കുളിക്കാന്‍ തോട്ടില്‍ പോയ അവളെ, വോട്ടിനു വേണ്ടിവന്നവര്‍ കുളിക്കുന്നിടത്ത് പോയി ഒളിഞ്ഞു നോക്കി വെള്ളമിറക്കി ചിരിച്ചു. അവളെ മോഹന വാക്ക്ദാനങ്ങളും ഡല്‍ഹി മാമിയുടെ ഇംഗ്ലീഷും പറഞ്ഞു വശീകരിച്ചു.
അവളുടെ അവസ്ഥ പറഞ്ഞപ്പോള്‍, കുടുംബക്കാരുടെയും മറ്റും സ്വത്ത് ജീ...ജീ...എന്ന് പേരിന്റെ വാലില്‍ ചേര്‍ത്ത് വിളിച്ച് 2 ജീ യാക്കി പറ്റിച്ചു. പല്ല് പോലും തേക്കാത്ത വാനാറിയുടെ ചിരിയില്‍ വീണ അവള്‍ക്ക് ആകെയുള്ള ഒരു ആശ്വാസം എല്ലാം കേന്ദ്രം...കേന്ദ്രം...കേന്ദ്രത്തിലെ ഡല്‍ഹി മാമ്മി എല്ലാം ശരിയാക്കി തരുമെന്നാണ്. പിന്നീടു ഹൈകമാണ്ടിന്റെ 'വലുപ്പം' പറഞ്ഞ് അതിക്രൂരമായി പേടിപ്പിച്ചു പീഡിപ്പിച്ചു. വീട്ടില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ അവളെ വീണ്ടും വീണ്ടും വീണ്ടും വീണ്ടും പീ...ഡി...പ്പി...ച്ചു (സൂര്യ നെല്ലി നാണിച്ചു പോകും) ഒടുവില്‍ അവളെ പണം വാങ്ങി വിദേശികള്‍ക്ക് വിറ്റു.
"അവള്‍ ഒന്ന് ഉണര്‍ന്നെങ്കില്‍...ഒന്ന് ഉറക്കെ നിലവിളിച്ചിരുന്നെങ്കില്‍...ഞാന്‍ ഉണര്‍ന്നെനേ മാധവന്‍കുട്ടി" എന്ന് ക്ഷമാപണം നടത്താന്‍ അവര്‍ക്ക് ഒരു ഉളുപ്പുമില്ല...ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ...
പക്ഷെ...
പോളിട്ടറി ഫാമിലെ ബ്രോയിലെര്‍ കോഴികളെ പോലെ വീട്ടുക്കാരുടെ റേഷനരി തിന്നു തീര്‍ക്കാന്‍ വേണ്ടി മാത്രം കുറെ മാധവന്‍കുട്ടി ജന്മങ്ങള്‍ കേരളത്തിലുണ്ട്. ഒരു ഗുണവുമില്ലാത്ത ഇവന്റെ ഒക്കെ വായില്‍ എന്താ പഴം പൊരിയാണോ ? അതോ മിണ്ടാതിരിക്കാന്‍ ഫെവികോള്‍ തിന്നുകയാണോ ? എന്ത് കൊണ്ട് ഈ ശിഖണ്ടി മല്ലന്മാര്‍ നാടിന്റെ സുരക്ഷയും വികസനവും ശരിയാണോ എന്ന് ശ്രദ്ധിക്കുന്നില്ല...പ്രതികരിക്കുന്നില്ല അല്ല ഒന്ന് ചോദിച്ചോട്ടെ ഇത്തരം ശേഷിയില്ലാത്ത അമുല്‍ ബേബികള്‍ ഈ സമൂഹത്തിന് ആവശ്യമുണ്ടോ ?
ഇവന്മാരെ കൊണ്ട് ആകെയുള്ള ഗുണം ഫേസ് ബൂക്കിനും ഇന്റര്‍നെറ്റിനുമൊക്കെയാണ്. രാവിലെ എണീറ്റാല്‍ പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാതെ (ഉണ്ടെങ്കില്‍) നെറ്റും തുറന്നു കണ്ണും മിഴിച്ചു, കണ്ട ചെല്ലക്കിളികളെ പിടിക്കാന്‍ വലയും വിരിച്ചു ഇരിക്കും. കേരളത്തിലെ ഈ തലമുറ കഴിപ്പണംകെട്ട (ഒന്നിനും കൊള്ളാത്ത) വിഴുപ്പു കഴുതകളാണെന്ന് മനസ്സിലാക്കിയത്‌ കൊണ്ടാണല്ലോ ഭരണ കൊതിയന്മാര്‍ ഇവിടെ അങ്കം കാണിക്കുന്നത്. ഈ എരപ്പാളികള്‍ നെറ്റിലും മറ്റും തെണ്ടി നടക്കട്ടെ. നാളെ ഇവനൊക്കെ ഒരു കുടുംബ ജീവിതം ഉണ്ടാകുമ്പോള്‍ പഠിക്കും. അന്ന് സ്വന്തം കുട്ടികള്‍ നരകിക്കുന്നത് ഈ ചോക്ലെറ്റ് കുണ്ടന്മാര്‍ കണ്ടു കരയും.
തോക്ക് സ്വാമി

കരുണയുള്ളവര്‍ കണ്ണ് തുറക്കട്ടെ


ആരും ഇത് അവഗണിക്കരുതെ നാളെ ആര്‍ക്കും എന്തും സംഭവിക്കാം തന്നാല്‍ ആവുന്ന സഹായം ചെയ്യാന്‍ മറക്കരുതേ ധര്‍മ്മം ചെയ്യുന്നവനാണ് ലോകത്തില്‍ ഏറ്റവും വല്യവന്‍. ധര്‍മ്മം ചെയ്യുന്നവനെ യമന്‍ പോലും സ്പര്‍ശിക്കില്ല.

ദോഹ: വാഹനാപകടത്തില്‍ പരിക്കേറ്റ് 10 മാസത്തോളമായി റുമൈലാ ആശുപതിയില്‍ ചികില്‍സയില്‍ കഴിയുന്ന വയനാട് തരുവണ പുളിക്കാട് സ്വദേശി ഇബ്രാഹിമിന്റെ മകന്‍ നൗഫല്‍ (27) തുടര്‍ചികില്‍സക്കായി ഉദാരമതികളുടെ കനിവ് തേടുന്നു. ചലനശേഷി നഷ്ടപ്പെട്ട നൗഫലിന് ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് ഹമദ് ആശുപത്രി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഭാരിച്ച സാമ്പത്തികബാധ്യത ഇതിന് തടസ്സമാവുകയാണ്. നൗഫലിന്‍്റെ നിര്‍ധന കുടുംബത്തെ സഹായിക്കാനും നാട്ടിലെത്തിച്ച് ഉടന്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാനും വയനാട് ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.

അറബി വീട്ടില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന നൗഫലിന്റെ വാഹനം കഴിഞ്ഞ ജനുവരിയില്‍ ഗറാഫയില്‍ വെച്ച് ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ബോധം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹമദില്‍ ആറു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം റുമൈലയിലേക്ക് മാറ്റി. ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക അത്താണിയാണ് നൗഫല്‍.

ഇപ്പോള്‍ നിത്യവൃത്തിക്കുപോലും വകയില്ലാതെ കുടുംബം കഷ്ടപ്പെടുകയാണെന്ന് നൗഫലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. നൗഫലിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ചികില്‍സാ സഹായ സമിതി ഭാരവാഹികളായ പി.കെ. മുസ്തഫ വയനാട് (55388487), മൊയ്തീന്‍ കുട്ടി വയനാട് (55542596), സമദ് മാണിക്കോത്ത് (55404302), ജലീല്‍ കുറ്റ്യാടി (55605856) എന്നിവരുമായി ബന്ധപ്പെടണം.

Sunday, November 13, 2011

കുമാരി ഉമ്മന്‍ ചാണ്ടി പ്രസവിച്ചു


ചരിത്രം കുറിച്ച് നമ്മുടെ ചാണ്ടി ചേച്ചി ഒടുവില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കി. നൂറു ദിവസം ഗര്‍ഭം ചുമന്ന്‌ അതിവേഗം, ബഹുദൂരം എന്ന ഇരട്ട കുട്ടികളെയാണ് ചാണ്ടി ചേച്ചി കേരളത്തിന്‌ സമ്മാനിച്ചത്. ചാണ്ടി ചേച്ചിക്ക് പിറന്ന ചോര കുഞ്ഞുങ്ങളുടെ പിത്ര്‍ത്വം ഏറ്റെടുക്കാന്‍ ആരും തയാറായില്ല. തന്റെ കുട്ടികളുടെ പിതാവിനെ ചൂണ്ടികാണിക്കാന്‍ പാവം ചേച്ചിക്ക് ആവുന്നില്ല. അതേസമയം ആരുമില്ലാത്ത നേരത്ത് അര്‍ദ്ധരാത്രിതിയില്‍ രമേശ്‌ ചെന്നിത്തലയുടെ തല പലവട്ടം ചാണ്ടി ചേച്ചിയുടെ സ്വകാര്യ മുറിയില്‍ കണ്ടതായി വീട്ടു വേലക്കാരി ജിണ്ടപാലിനി മൂക്കത്ത് വിരല്‍ വെച്ച് അതിശയത്തോടെ അയല്‍ക്കാരോട് പറഞ്ഞു. വാര്‍ത്ത‍ അറിഞ്ഞ മാധ്യമങ്ങളും പ്രതിപക്ഷവും ഇനി വെറുതെ ഇരിക്കുമോ ആവോ ? പാവം ചാണ്ടി ചേച്ചി.

മൂക്കളയും ഒളിപ്പിച്ചു കട തിണ്ണയില്‍ കോഴിക്കോടന്‍ ഐസ് ക്രീം നുണയുന്ന ചാണ്ടി ചേച്ചിയുടെ കുട്ടികളെ കണ്ട പീഡന കഥകള്‍ മാത്രം കേള്‍ക്കാനും പറയാനും ഇഷ്ട്ടമുള്ള നമ്മുടെ ഗര്‍ഭം കലക്കി കേരള മാമ്മ അതായത്, പേരിന് വേണ്ടി മാത്രം മുഖ്യ മന്ത്രി പദവി അലങ്കരിച്ച്, ജനത്തെ വിഡ്ഢികളാക്കിയ അച്ചുമാമ്മ സംഗതി ഏറ്റെടുത്തു. അച്ചുമാമ്മ പറയുന്നത് കുട്ടികളുടെ നിറവും സ്വഭാവവും വെച്ച് നോക്കിയാല്‍ അവരുടെ തന്ത ഒരു V...I...P തന്നെയായിരിക്കും എന്നാണ്. ഇതുകേട്ട് നിലവിളിച്ച ചാണ്ടി ചേച്ചിക്ക് അര്‍ധരാത്രിയില്‍ അച്ചുമാമ്മ മൊബൈലില്‍ നിന്ന് രഹസ്യ SMS അയച്ചു. (എന്റെ.....പേര്.....പറയല്ലേ.....)

അംഗീക്രത തന്തയെ കുട്ടികള്‍ക്ക് കിട്ടുവാന്‍ വേണ്ടി പുതുപള്ളിലെ പുണ്യവാളന് ചാണ്ടി ചേച്ചി നേര്‍ച്ച നേര്‍ന്നു. സെക്രട്ടറിയെറ്റിലും വീട്ടിലുമായി കണ്ണില്‍ കണ്ട കഴുതകളായ ജനത്തിന്റെ കൈയില്‍ നിന്നുമെല്ലാം നിവേദനം വാങ്ങി സമര്‍പ്പിച്ചു കൊള്ളാമെന്ന്. ചാണ്ടി ചേച്ചി നടത്തിയ നേര്‍ച്ചയുടെ ഭാഗമായി ഒരിക്കലും സഫലീക്കരിക്കാത്ത നിവേദനവുമായി ഓടിയെത്തിയ പല മണ്ടന്മാരും റോഡിലെ കുഴിയില്‍ വീണ് മണ്ണ് തിന്നു. പണ്ട് ആരോ പറഞ്ഞ പോലെ, തിരക്കില്ലാത്ത ചാണ്ടി ചേച്ചി വള്ളിയില്ലാത്ത നിക്കറു പോലെ. എന്തായാലും നിവേദനം നല്കിയ പാവം ജനത്തിന്റെ നിക്കറുകീറിയത് മാത്രം മിച്ചം.

ചാണ്ടി ചേച്ചിയോടായി ഒരു അപേക്ഷ : നിവേദനം നല്കാന്‍ വരുന്നവര്‍ക്കെങ്കിലും നിക്കറുകീറാതെയും മണ്ണ് തിന്നാതെയും സുഖമായി വന്ന് നിവേദനം നല്കി തിരികെ പോകുവാന്‍ ഒരു റോഡെങ്കിലും വ്ര്‍ത്തിയാക്കി കൊടുത്താല്‍ ഉപകാരം. അല്ലെങ്കില്‍..... മൂന്നാമത് കുട്ടിയെ പെറുന്നത് റോഡിലായിരിക്കും ("ഗട്ടര്‍" ആണേ സത്യം)

എന്തു കൊണ്ട് ഇതിന് മറുപടി തന്നില്ല ?

ഉമ്മന്‍ ചാണ്ടിയോട് ജനം അറിയിച്ച ഇരുപത്തിരണ്ടിന ആവശ്യങ്ങളെ കുറിച്ച് ഒരു വാക്കുപോലും പ്രതികരിക്കാത്ത നിലപാട് കാട്ടിയത് കൊണ്ടുമാത്രമാണ് ഇത്തരം ഒരു പോസ്റ്റ്‌ ഇടുവാന്‍ പ്രേരിപ്പിച്ചത് അല്ലാതെ ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായി ഒരു വൈരാഗ്യവുമില്ല. ജനത്തിന്റെ ആവശ്യങ്ങള്‍ നേടിതരുവാന്‍ വേണ്ടിയാണു നിങ്ങളെയൊക്കെ ജനം വോട്ട് തന്നു വിജയിപ്പിച്ചത് അത് മറക്കരുത്. അതുപോലെ നിങ്ങളെ സുഖിപ്പിക്കാനും സ്തുതിക്കാനും താല്‍പ്പര്യമില്ല കാരണം നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ ? നിങ്ങള്‍ നല്ലത് ചെയ്താല്‍ നല്ലത് എന്ന് പറയാന്‍ ഒരു മടിയുമില്ല മറിച്ച് ചീത്ത ചെയ്താല്‍ വിമര്‍ശിക്കാന്‍ ഒരു ഭയവുമില്ല. നിങ്ങള്‍ അവിശ്രമം പോരാടുന്ന ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാണ് എന്നാല്‍ നിങ്ങളുടെ അമിത ഭയമാണ് എന്റെ ശത്രു.
തോക്ക് സ്വാമി

Thursday, November 10, 2011

തേങ്ങ കഞ്ഞി


ഉണ്ടാക്കാന്‍ വളരെ എളുപ്പവും കഴിക്കാന്‍ നല്ല സ്വാദും.


ഒരു ഗ്ലാസ്‌ അരിയെടുക്കുക. (ഒരു രൂപക്ക് സര്‍ക്കാര്‍ തരുന്ന കൂതറ അരിയല്ല ; നല്ല അരി )
അരി തിളപ്പിച്ച്‌ വേവിക്കുക.
നമ്മള്‍ സാധാ മലയാളികള്‍ ഇതിനെ കഞ്ഞി എന്ന് പറയും !

ദേഷ്യം വരുമ്പോള്‍ നമ്മള്‍ പറയുന്ന ആ സാധനം എടുക്കുക അതായത് തേങ്ങ.
തേങ്ങയുടെ ഒരു മുറി ചെരണ്ടി അതില്‍ ഇടുക ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.
ഇതു ഒരു പാത്രത്തില്‍ മാറ്റി വെക്കുക.

ഉരുളന്‍ കിഴങ്ങ് എടുക്കുക തോലികളയുക (തോലിക്കുക എന്ന് പറയും ; കാശില്ലെങ്കില്‍ !)

രാഷ്ട്രീയക്കാരെ മനസ്സില്‍ വിചാരിച്ച് അതിനെ മുറിക്കുക. (ചോര പ്രതീക്ഷിക്കരുത് )

ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്തു അല്‍പ്പം പമോയില്‍ ഒഴിക്കുക. (അതി വേഗം ഒഴിക്കരുത് !!! ഒഴിച്ചാല്‍ ബഹുദൂരം.....???)

അച്ചുമാമ്മയെ ഓര്‍ത്ത് അല്‍പ്പം കടുക് ഇടുക. (അല്‍പ്പം അകലം പാലിക്കുക അല്ലെങ്കില്‍ പൊട്ടി തെറിച്ച് മനസമാധാനം നഷ്ടപ്പെടും)

ജനത്തിന്റെ കഷ്ട്ടപാട് ഓര്‍ത്ത് കുറച്ച് കറിവേപ്പിലയും കൂടി ചേര്‍ക്കുക. (വോട്ടു വാങ്ങിയ സ്ഥാനാര്‍ത്തിയെ ഓര്‍ക്കരുത് തിരിഞ്ഞു പോലും നോക്കില്ല )

നഷ്ട്ടപ്പെട്ട കാമുകനെയോ കാമുകിയെയോ ഓര്‍ത്തു അല്‍പ്പം മല്ലി പൊടി ഇടുക. (അല്ലെങ്കില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച വരും)

മനസ്സില്‍ ദേഷ്യം ഉള്ളവരെ ഓര്‍ത്തു കുറച്ചു മുളക് പൊടി അതില്‍ ഇടുക. (ഇല്ലെങ്കില്‍ ക്യാമറക്ക് മുന്നില്‍ നുണ പറഞ്ഞു കരയേണ്ടി വരും)

കേരളത്തിലെ റോഡിന്റെ അവസ്ഥ ഓര്‍ത്തു അതിനെ നല്ലതു പോലെ വഴറ്റുക. (കൂടുതല്‍ ഓലത്തരുത് ഇന്ധന വില കൂടുതലാണ്)

മന്ത്രിമാരെ പോലെ അക്രാന്തം കാട്ടാതെ ചൂട് ആറിയതിനു ശേഷം കഴിക്കുക. (അല്ലെങ്കില്‍ അണ്ണാക്ക് പൊള്ളും)

ഭാഗ്യം ഉണ്ടെങ്കില്‍ അടുത്ത പാചക കുറിപ്പിന് കാത്തിരിക്കുക !!!

"യന്റെ......സവരിമല......മുറുകാ......ന്നെ മ്മതിക്കണം"
തോക്ക് സ്വാമി

Tuesday, November 1, 2011

കേരള പിറവി ആശംസകള്‍


ഹോ എന്റെ അമ്മോ ഇന്ന് കേരള പിറവി കേരളമെന്ന എന്റെ ജന്മനാല്‍ അല്ലെ ?
എന്റെ അവസ്ഥ ഒന്ന് നോക്കണേ കൂട്ടുക്കാരെ ഭൂമാഫിയക്കാര്‍ എന്നെ വെട്ടിമുറിച്ച് വില്‍ക്കുന്നു !
കള്ളന്മാരും തെമ്മാടികളും കരിഞ്ചന്തക്കാരുമായ രാഷ്ട്രീയ യരപ്പാളികള്‍ എന്റെ നെഞ്ചില്‍ കയറി അമ്മാനമാടുന്നു !
ആരോട് ഞാന്‍ പരാതി പറയും ?
എനിക്ക് ഏതു കോടതിയില്‍ നിന്നും നീതി കിട്ടും ?
എന്തായാലും എന്റെ ജീവിതം നായനക്കി പാവം ഞാന്‍ !

നിങ്ങള്‍ എല്ലാവരും ഈ ദിനത്തില്‍ സ്ക്രാപ്പും മെസ്സേജും അയക്കുന്നത് ഞാന്‍ അറിയുന്നു, അതില്‍ വളരെ സന്തോഷം. അതിനൊപ്പം ജാതി മത വര്‍ഗ്ഗ രാഷ്ട്രീയമില്ലാതെ പരസ്പരം സ്നേഹം കൂടി പങ്കിട്ടാല്‍ ആ സ്നേഹം എന്നിലേക്ക്‌ തുലാ വര്‍ഷമായി പെയ്തിറങ്ങും അത് നീറുന്ന എന്റെ ആത്മാവില്‍ കുളിരായിമാറും.
തോക്ക് സ്വാമി